ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്നാലെ അഖിലേഷ് യാദവും ഭാരത് ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചില്ലന്ന് പരാതി ഉന്നയിച്ചിരുന്നു. പല വലിയ പാര്‍ട്ടി പരിപാടികള്‍ക്ക് തങ്ങളെ ക്ഷണിക്കാറില്ലന്നായിരുന്നു അഖിലേഷിന്റെ പരാതി. അഖിലേഷ് യാദവിന്റെ ആരോപണത്തെ തുടര്‍ന്ന് 'ഇന്ത്യ' മുന്നണിയില്‍ അഭിപ്രായ ഭിന്നതയും പിളര്‍പ്പും ഇപ്പോയും നിലനില്‍ക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു
അയല്‍രാജ്യമായ ചൈനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ?, കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല്‍ റഷ്യ. അവിടെ തെരഞ്ഞെടുപ്പുണ്ടോ? പാക്കിസ്ഥാനില്‍ സൈന്യം ഭരിക്കുകയും അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് അധികാരം നല്‍കുകയുമാണ് ചെയ്യുന്നത്.
ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു
വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സമാജ് വാദി പാര്‍ട്ടി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പരിശീലന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകളാണെന്നും അവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറില്ലെന്നും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആറ് എം എല്‍ എമാരും രാജിവെച്ചിട്ടുണ്ട്. റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ, അവതാര്‍ സിംഗ് ബന്ടാന തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്.